31/7/11

ആണ്ടറുതിക്കുറിപ്പ്‌

              
ചിന്തയുടെ ശിഖരങ്ങളില്‍ കാറ്റ് വീശുന്നു 
ഓര്‍മ്മയുടെ നഖമുനകിളില്‍ പേമാരി പെയ്യുന്നു
ഭീതിതമാം ഓര്‍മ്മപോല്‍ കാറ്റ്വീശവേ
ശാഖികള്‍ ഓടിയുന്നരോച്ചയില്‍ 
ഞാന്‍ നടുങ്ങുമ്പോഴും,സ്മൃതി -
കവാടത്തില്‍മുട്ടുന്നു കാലന്‍.
         ആണ്ടറുതിക്കക്കു തീര്‍ക്കുവാ -
         നെത്തുന്ന കാലന്റെ രാത്രിയിത് 
         കര്‍ക്കിടക രാത്രിയെന്നോര്‍ക്കവേ
         മെല്ലെ നീ തഴുകിത്തുറന്നോരീ വാതിലും
         കൊട്ടിയടക്കുന്നു ഞാനിനിത്തോഴി .
രാപ്പാടി പോലുമുങ്ങിക്കഴിഞോരാ-
ശപ്തമാം രാത്രിയുടെ പാതയില്‍ 
ശുനകന്‍മാര്‍ ഓരിയിടുന്നുവോ,
കാല വാഹനമടുക്കുന്നുവോ,
അന്ത്യ കൂദാശ കൈക്കൊള്ളുവാന്‍ 
സമയമാകുന്നുവെന്നോ .....
       അഴികളില്‍ മുഖം ചേര്‍ത്തു നീ 
       കരയുന്നതെന്തിന്നോമാലെ ,
       ദൂരെ നിന്നെത്തുന്ന കാറ്റിന്നലര്‍ച്ചയില്‍     
       നിന്റെ തേങ്ങലുകളലിയുന്നു...  
ഇനിവരും സന്ധ്യകള്‍ ഞാനിനിക്കാണില്ല,
നിന്മുടിക്കെട്ടില്‍ മുഖംചേര്‍ത്തു തേങ്ങില്ല,
മൌന തീരങ്ങളില്‍ സഞ്ചരിചെത്തുന്ന 
രാവുകള്‍ നോക്കി നെടുവീര്‍പ്പടക്കില്ല,
ചിന്തകള്‍ ശിതിലമാക്കും പ്രഭാതങ്ങളെത്തില്ല ,
പകലിന്റെ കണ്ണുകള്‍ നോക്കി നോവിക്കില്ല,
കേള്‍ക്കില്ല നിന്‍ മധുര വാക്കുകള്‍ ഓര്‍ക്കില്ല ,
എല്ലാം ഒടുങ്ങുന്ന രാത്രിയിത് ....
       ഇന്നുമീ സത്രത്തിലെത്തിയ യാത്രികര്‍ 
       ചൊല്ലിയടിയ സ്വര്‍ല്ലോക കഥകളില്‍ 
       ദുഃഖം കിനിഞ്ഞതും ,ഇരു ചെവികളൂ -
       തിയടച്ചതും,ഓര്‍ത്തോര്‍ത്തു 
       സത്രത്തിലവസാന നിദ്രക്കൊരുങ്ങവേ 
       പിന്നയും വാതിലില്‍ മുട്ടുന്നു കാലന്‍ ....
വാതിലും താനേ തുറക്കുന്നു 
പാമെന്‍ കഴുത്തില്‍ കുടുങ്ങുന്നു 
ഞരമ്പുകള്‍ മുറുകുന്ന മര്‍മ്മരം .....
       ഞരമ്പുകള്‍ മുറുകുന്ന മര്‍മ്മരം 
       നിന്റെ തേങ്ങലില്‍അലിയുന്നു.
       ബോധ നിലാവ് മറയുന്നു ,ചുറ്റിലും -
       പേമാരിയായി പെയ്യുന്നു കര്‍ക്കിടകം .               
...........................................................................