30/9/10

വര്‍ത്തമാനകാല യാത്രികര്‍ /(poem)


  














വര്‍ത്തമാനകാല യാത്രികര്‍ 

 

ര്‍മകളുടെ നദീ മുഖത്തു നിന്നും ,
ഓമലേ തുടങ്ങാം നമുക്കീ യാത്ര .
ഓളങ്ങളിളകുന്ന മനസിലേക്കിറ്റു-
വീഴും സ്നേഹരാഗങ്ങ ളോരാതെ
കടമയുടെ കടവിലെ തോണിയേറുക.

       കാറ്റ് വീശുന്നു കടലിരമ്പുന്നു
       സ്വപ്ന സാനുക്കളില്‍ അന്തി പൂക്കുന്നു .

മിഴികളില്‍ നിന്നുതിരു മശ്രു-
കണങ്ങളാലി   ചെരാതു നിറയ്ക്കുക,  
കരളിലെ യുലത്തീയാല്‍ ദീപം തെളിക്കുക
ഗതകാല സ്വപ്നങ്ങളെരിഞ്ഞമര്‍ന്ന-
ചിതയെ വലം വെച്ചു , നീര്‍ക്കുടമുടച്ചു-
ശകുനങ്ങളറിയാതെ  ശാപമോരാതെ 
ശാന്ത ചിത്തയായ്,കാല ഭേദത്തിന്‍-
കവാടം കടന്നു നീ യിത്തോണിയേറുക.
അമരത്ത് ഞാനിരിക്കാം ;നീയോ യാത്രിണി.

പിന്നിലുയരും യാതകാലത്തിന്‍-
കടത്തുകാരന്റെ തേങ്ങലിലുലയാതെ ,
മുന്നോട്ടു പോകേണ്ടവര്‍ നമ്മള്‍  
വേറിടും  മനസ്സുകള്‍ക്കിടയിലായ്‌
കോട്ടകള്‍ തീര്‍ത്തു  ഭൂതകാലത്തെ 
മറയ്ക്കും വര്‍ത്തമാന കാല യാത്രികര്‍ .   
                                2
സ്മരണ തീരങ്ങള്‍ വിട്ടു  സ്മൃതി മുനമ്പുകള്‍-
താണ്ടിവഞ്ചി മെല്ലെ നീങ്ങവേ
ഹൃദയ ഭിത്തിയില്‍ നീ വരച്ചിട്ടോരാ 
സ്നേഹ ഭൂപടം നോക്കി ഞാന്‍
പഥങ്ങള്‍ തിരയുന്നു ,തുഴയുന്നു .

അപ്പോഴും പ്രിയേ ഒന്ന് നീയോര്‍ക്ക;
നിന്റെ കണ്ണിലെ യഗ്നി നീ 
കെടാതെ സൂക്ഷിച്ചു വയ്ക്കുക,
നാളെ പുലരിയായ് പുനര്‍-
ജ്ജനിക്കേണ്ട വള്‍ നീ ;  ഞാനോ-
നീ വരും വരെ കാത്തു നിലക്കേണ്ടവന്‍
ഞാനീ കാലത്തിന്റെ കടത്തുകാരന്‍ .
(1987)   

29/9/10

കിളിമൊഴികള്‍/POEM



കിളിമൊഴിള്‍


                     1
നിന്റെ സ്നേഹത്തിന്നു പകരം
ഇത് ഞാന്‍ നല്‍കുന്നു 
ഇതെന്റെ കണ്ണുനീരാണ്
ഇനിയും തോരാത്ത  പേമാരി -
തന്നവസാന തുള്ളിയാണ്.
മജ്ജയില്‍ നിന്നുറിഎത്തും 
ജീവന്റെയമൃതമാം കവിതയാണ്
                     2
സൌഹൃദത്തിന്റെ പൂക്കുടന്നയും
സ്നേഹവായ്പിന്റെ മദ്യവും 
നിനക്ക് ഞാന്‍ നല്‍കുന്നു .
നീയിതു പാനം ചെയ്തുന്മത്ത-
യായൊരു ചുംമ്പനം നല്‍കുക ;
മറക്കാതിരിക്കാന്‍......
                     3
 പിരിയുവാന്‍ നേരമാകുന്നു, 
സ്നേഹത്തിന്റെ കവിതകള്‍-   നിന്റെ                                                                                    മിഴി കളിലെരിഞ്ഞടങ്ങുന്നു .
 നിരാശയായി പൂത്തൊരാ -
 കദനത്തിന്റെ കഥകള്‍ കേട്ടു 
 കടംതന്നസുഖങ്ങളും  കടംകൊണ്ട ദുഖങ്ങളും
കൈമാറുക പരസ്പരം .

1987


 


 

27/9/10

ഉറക്കുപാട്ട്/ poem


 ഉറക്കുപാട്ട്

  നാളത്തെ പുലരിയില്‍  മഴ
  പെയ്തോഴിഞ്ഞ വീഥിയില്‍ 
  ഒരു ശിരചേദം നടക്കുന്നതിന്‍ മുന്‍പേ  
  ഒരുപാട്ടുകൂടി ഞാന്‍ പാടിടട്ടെ 

സന്ധ്യകളിലിരുള്‍ മൂടുന്നു 
സൂര്യാവര്‍ത്ത ങ്ങളില്‍      
ചെന്നിണം പരക്കുന്നു
ഞാനെത്തുന്നിതാ ദുഃഖ ഗാനമായ്

          കാണുന്നിതിരുളില്‍ ഞാന്‍ 
          നിങ്ങള്‍തന്‍ ജീവിത ദുഃഖങ്ങള്‍   
          കേള്‍ക്കുന്നു പുലരിയില്‍
          നിങ്ങള്‍ തന്നഭിലാഷങ്ങള്‍
 നിസ്സഹായനാം ഞാനൊന്നു പാടട്ടെ
എല്ലാം മന്നുങ്ങുവാനായി
ഏതോ കവിയുടെ പാട്ടിന്‍
ശീലുകള്‍ രാപ്പാടി പാടവേ 
ശുഭ സ്വപ്നവും കണ്ടുങ്ങീടുക 

നിങ്ങളുറങ്ങുന്ന കാര്‍ത്തിക രാവില്‍ 
മാസ്മര ചുംബന ലഹരിയുമായ് 
മരണമെത്തുന്നതിന്‍ മുന്‍പേ 
പാടട്ടെ ഞാനൊരുക്കു പാട്ടു കൂടി   

(1987)