30/9/10

വര്‍ത്തമാനകാല യാത്രികര്‍ /(poem)


  














വര്‍ത്തമാനകാല യാത്രികര്‍ 

 

ര്‍മകളുടെ നദീ മുഖത്തു നിന്നും ,
ഓമലേ തുടങ്ങാം നമുക്കീ യാത്ര .
ഓളങ്ങളിളകുന്ന മനസിലേക്കിറ്റു-
വീഴും സ്നേഹരാഗങ്ങ ളോരാതെ
കടമയുടെ കടവിലെ തോണിയേറുക.

       കാറ്റ് വീശുന്നു കടലിരമ്പുന്നു
       സ്വപ്ന സാനുക്കളില്‍ അന്തി പൂക്കുന്നു .

മിഴികളില്‍ നിന്നുതിരു മശ്രു-
കണങ്ങളാലി   ചെരാതു നിറയ്ക്കുക,  
കരളിലെ യുലത്തീയാല്‍ ദീപം തെളിക്കുക
ഗതകാല സ്വപ്നങ്ങളെരിഞ്ഞമര്‍ന്ന-
ചിതയെ വലം വെച്ചു , നീര്‍ക്കുടമുടച്ചു-
ശകുനങ്ങളറിയാതെ  ശാപമോരാതെ 
ശാന്ത ചിത്തയായ്,കാല ഭേദത്തിന്‍-
കവാടം കടന്നു നീ യിത്തോണിയേറുക.
അമരത്ത് ഞാനിരിക്കാം ;നീയോ യാത്രിണി.

പിന്നിലുയരും യാതകാലത്തിന്‍-
കടത്തുകാരന്റെ തേങ്ങലിലുലയാതെ ,
മുന്നോട്ടു പോകേണ്ടവര്‍ നമ്മള്‍  
വേറിടും  മനസ്സുകള്‍ക്കിടയിലായ്‌
കോട്ടകള്‍ തീര്‍ത്തു  ഭൂതകാലത്തെ 
മറയ്ക്കും വര്‍ത്തമാന കാല യാത്രികര്‍ .   
                                2
സ്മരണ തീരങ്ങള്‍ വിട്ടു  സ്മൃതി മുനമ്പുകള്‍-
താണ്ടിവഞ്ചി മെല്ലെ നീങ്ങവേ
ഹൃദയ ഭിത്തിയില്‍ നീ വരച്ചിട്ടോരാ 
സ്നേഹ ഭൂപടം നോക്കി ഞാന്‍
പഥങ്ങള്‍ തിരയുന്നു ,തുഴയുന്നു .

അപ്പോഴും പ്രിയേ ഒന്ന് നീയോര്‍ക്ക;
നിന്റെ കണ്ണിലെ യഗ്നി നീ 
കെടാതെ സൂക്ഷിച്ചു വയ്ക്കുക,
നാളെ പുലരിയായ് പുനര്‍-
ജ്ജനിക്കേണ്ട വള്‍ നീ ;  ഞാനോ-
നീ വരും വരെ കാത്തു നിലക്കേണ്ടവന്‍
ഞാനീ കാലത്തിന്റെ കടത്തുകാരന്‍ .
(1987)   

1 അഭിപ്രായം: